എടിഎമ്മുകളില്‍നിന്നും 2000 രൂപ നോട്ട് പിന്‍വലിക്കുന്നു

സ്വന്തം ലേഖകന്‍

 

രണ്ടായിരം രൂപ നോട്ടുകള്‍ നിരോധിക്കുന്നു എന്ന വര്‍ത്ത കുറച്ചു കാലമായി രാജ്യത്ത് പ്രചരിക്കുന്നുണ്ട്. മിക്ക ബങ്കുകളും എടിഎം രണ്ടായിരം രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് ഈ അഭ്യുഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. രണ്ടായിരം രൂപയുടേ നോട്ടുകളുടെ അച്ചടി റിസര്‍വ് ബാങ്ക് കുറക്കുകയും ചെയയ്തു.

 

എന്നാല്‍ അച്ചടി കുറക്കുക മാത്രമാണ് ചെയ്തത് എന്നും നോട്ടുകള്‍ നിരോധിക്കില്ല എന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ വിശദികരണം. ഇതിനിടയില്‍ 2000 രൂപ എടിഎം മെഷീനില്‍നിന്നും ഒഴിവാക്കുന്ന നടപടികളിലേക്ക് കാടക്കുകയാണ് ബാങ്കുകള്‍. ഇന്ത്യന്‍ ബാങ്ക് ഇത് പ്രഖ്യാപിച്ച് കഴിഞ്ഞു. മറ്റു ബാങ്കുകളും ഇത് വൈകാതെ തന്നെ പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

പകരം 500 രൂപ നോട്ടുകളും 200 രൂപ നോട്ടുകളും നിറക്കാനാണ് തീരുമാനം. അടുത്തിടെ പിടികൂടിയ വ്യാജ നോട്ടുകളില്‍ അധികവും രണ്ടായിരം രൂപയുടേതായിരുന്നു. വ്യാജ നോട്ടുകളും ഒറിജിനല്‍ കറന്‍സികളും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാത്തത്ര സാമ്യമുണ്ട് എന്ന് പൊലീസ് തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതാണ് നോട്ട് നിരോധിച്ചേക്കുമോ എന്ന അഭ്യൂഹങ്ങള്‍ക്ക് പിന്‍ബലം നല്‍കുന്നത്.